Thursday, 18 October 2012



 
മൂടല്‍മഞ്ഞിന്റെ ആവരണമണിഞ്ഞ്
മുക്കുറ്റിപ്പൂക്കളെകൊണ്ട് നിറഞ്ഞ പാതയില്‍
എനിക്കുമാത്രമായ്
എപ്പഴാണ് ഞാന്‍ നൃത്തം വെക്കുക.
എപ്പഴാണ് എനിക്കുമാത്രമായ് ഒരു മൂളിപ്പാട്ടെങ്കിലും പാടുക
എപ്പഴാണ് സൂര്യകണങ്ങളെ ധ്യാനിച്ച്
ഈ വയലെല്ലാം നടക്കുക
തൊട്ടാവാടിയോടും കാശിത്തുമ്പയോടും
ആത്മീയതയുടെ അര്‍ത്ഥമാരായുക
ചവിട്ടിക്കടന്ന കരിയിലകളില്‍നിന്നും ജീവിതത്തിന്‍റെ
പഴംകഥമെനയുക.
പക്ഷികളില്‍നിന്നും പൂമ്പാറ്റകളില്‍നിന്നും 
നിസ്വാര്‍ത്ഥതയുടെആദ്യാക്ഷരം കുറിക്കുക..
..................
നിലാവത്ത് ഈ പുഴയെല്ലാം 
നിന്നോടൊപ്പം നീന്തണം
എനിക്ക് മാത്രമായ്
ആനന്ദത്തി ന്‍റെ..
ലാസ്യഭാവമാര്‍ന്ന നിന്‍െ
ഉടലിന്‍റെ നിറക്കൂട്ടുകൊണ്ട്
എന്‍റെ അപ്രതിരോധ്യമായ
ആത്മാവിഷ്ക്കാരങ്ങളെ
ഈ നീലാകാശത്തിന്‍റെ
അന്ത്യമില്ലാത്ത ക്യാന്‍വാസില്‍ പകര്‍ത്തിയിട​ണം
അതില്‍ നിന്നും നാളെ
നമുക്കായ്
നിറയെ ചിരിക്കുന്ന
കുഞ്ഞുമലര്‍കളാല്‍
ഈ ലോകം നിറയുമ്പോള്‍
നമ്മള്‍
പരസ്പരം കെട്ടിയപട്ടമായ്
മേഘസാഗരം തേടിയുയരും.........

No comments:

Post a Comment